Showing posts with label crime. Show all posts
Showing posts with label crime. Show all posts

Saturday, May 22, 2021

#TᖇEE #SᗩᑭᒪIᑎG #ᑭᒪᗩᑎTEᗪ Iᑎ #TᖇIᗷᑌTE TO #Sᑌᑎᗪᗩᖇᒪᗩᒪ #ᗷᗩᕼᑌGᑌᑎᗩ ᒍI


മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി അരണമരം  നട്ട് യുവ പരിസ്ഥിതി ഭടന്മാർ.. 

ചിപ്കോ പ്രസ്ഥാനത്തിൻറെ  ആചാര്യനും മരങ്ങൾ നടന്നവരുടെ മാർഗ്ഗദർശിയുമായ മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ  വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  പരിസ്ഥിതിപ്രവർത്തകർ.    അതിന്റെ ഭാഗമായി  അരണമരത്തൈകൾ  നട്ടുപിടിപ്പിച്ച്  യുവതലമുറ ആദരം അർപ്പിച്ചു.

 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻറെ നേതൃത്വത്തിൽ മക്കളും സമീപവാസികളുമായ  വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ ശക്തിവേൽ  എസ് ശ്രീരാമൻ ശ്രീ ജി, ഹരിഹരൻ, ആദിത്യാ , ശ്രീദേവി ജി എന്നിവർ ഒത്തുചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. തത്തമംഗലം നീലിക്കാട്ടിലാണ് ഇതിനായി സ്ഥലം തിരഞ്ഞെടുത്തത്. 

 നാടൻ പശുവിനെ ചാണകം ചേർത്തുകൊണ്ടുള്ള കമ്പോസ്റ്റ് ജൈവവളങ്ങൾ എന്നിവയുടെ  കൂട്ടുമായി ആഴത്തിൽ  കുഴിയെടുത്ത് മണ്ണൊരുക്കി ചെടികൾ നട്ടു.  പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഏവരും ഇത്തരത്തിൽ സുന്ദർലാൽ ബഹുഗുണ യുടെ ഓർമ്മയ്ക്കായി ഒരു മരമെങ്കിലും നട്ടുവളർത്തണം എന്ന് ഈ പരിസ്ഥിതി ഭടന്മാർ  ആവശ്യപ്പെട്ടു .

ചിത്രം:  ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമക്കായി തത്തമംഗലത്തെ ഇക്കോക്ലബ്‌ പ്രവർത്തകർ അരണമരത്തൈകൾ നട്ടുപിടിപ്പിക്കുന്നു.
Attachments area



Wednesday, September 22, 2010

What is in Students' mobile phone

കുട്ടികളുടെ മൊബൈലില്‍ നീലച്ചിത്രം; കടകളില്‍ റെയ്ഡ്

Posted on: 22 Sep 2010



ആലത്തൂര്‍: സ്‌കൂള്‍ കുട്ടികളുടെ മൊബൈല്‍ഫോണുകളില്‍പ്പോലും നീലച്ചിത്രങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൊബൈല്‍ഷോപ്പുകള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായി. ആലത്തൂരില്‍ കഴിഞ്ഞദിവസം രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ സംശയത്തിന്റെപേരില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ മൊബൈല്‍ഫോണുകള്‍ പരിശോധിച്ചപ്പോള്‍ മെമ്മറിക്കാര്‍ഡില്‍ നീലച്ചിത്രങ്ങളുള്ളത് കണ്ടെത്തുകയായിരുന്നു. ആലത്തൂരിലെ ഒരു മൊബൈല്‍ഷോപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി.

മൊബൈല്‍ഷോപ്പ് റെയ്ഡ്‌ചെയ്ത് കമ്പ്യൂട്ടറും മറ്റും പോലീസ് പിടിച്ചെടുത്തു. ഐ.ടി.ആക്ട് പ്രകാരം സൈബര്‍കുറ്റങ്ങള്‍ ചുമത്തി കടയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവ ഇപ്പോഴും കുട്ടികള്‍ കൈവശംവെയ്ക്കുന്നുണ്ട്. വിലകുറഞ്ഞ ചൈനീസ് സെറ്റുകളില്‍പ്പോലും വീഡിയോ സംവിധാനമുണ്ട്. കാമറയും വീഡിയോയുമുപയോഗിച്ച് സഹപാഠികളുടെ ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് സ്‌കൂളുകളില്‍ മൊബൈല്‍ഫോണുകള്‍ നിരോധിച്ചത്.

മിക്ക മൊബൈല്‍ഷോപ്പുകളിലും നീലച്ചിത്രം കാര്‍ഡുകളില്‍ കയറ്റിക്കൊടുക്കുന്നതായാണ് വിവരം. മുന്നൂറുരൂപ മുതല്‍ വിലയുള്ള മെമ്മറി കാര്‍ഡുകളില്‍ നിറയെ നീലച്ചിത്രം റൈറ്റ് ചെയ്യുന്നതിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്യുന്ന നീലച്ചിത്രങ്ങളാണ് മെമ്മറി കാര്‍ഡുകളില്‍ കയറ്റിക്കൊടുക്കുന്നത്. നീലച്ചിത്ര സി.ഡി.കള്‍ മൊബൈല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയും മൊബൈലിലേക്ക് സേവ് ചെയ്യാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍തന്നെ രൂപവത്കരിച്ചതോടെ മൊബൈല്‍ ഷോപ്പുകാര്‍ കമ്പ്യൂട്ടറില്‍ നീലച്ചിത്രം സൂക്ഷിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഡ്രൈവില്‍ സേവ്‌ചെയ്ത് ആവശ്യക്കാര്‍ വരുമ്പോള്‍ കമ്പ്യൂട്ടറില്‍ കയറ്റി മൊബൈലിലേക്ക് സേവ് ചെയ്യുകയാണിപ്പോള്‍ പെട്ടെന്നുള്ള റെയ്ഡില്‍ ഇത് കണ്ടെത്താനാകില്ല.

മൊബൈല്‍ സേവനദാതാക്കള്‍തന്നെ മസാലച്ചിത്രങ്ങളും രംഗങ്ങളും ജി.പി.ആര്‍.എസ്. സംവിധാനത്തിലൂടെ ലഭ്യമാക്കുന്നുണ്ട്. മൊബൈലില്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ നീലച്ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയെ്തടുക്കാനും കഴിയും. കൗമാരപ്രായക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം സംവിധാനങ്ങളെക്കുറിച്ച് രക്ഷിതാക്കളും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് പോലീസ് പറയുന്നു.

Thursday, June 17, 2010

കാട്ടാനയെ തുരത്താന്‍ സന്നദ്ധസേന: ഇന്ന് വീണ്ടും യോഗം

Mathrubhumi:Posted on: 18 Jun 2010

പാലക്കാട്: പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങളില്‍ കൃഷിനശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ ജനകീയപങ്കാളിത്തത്തോടെ തുരത്താനുള്ള കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

ഫണ്ടിന്റെ കുറവും സന്നദ്ധസേന കാട്ടില്‍ക്കയറുന്നത് അപകടം സൃഷ്ടിക്കുമെന്ന വസ്തുതയും മുന്നില്‍ക്കണ്ട് വെള്ളിയാഴ്ച വീണ്ടും യോഗംചേരാന്‍ വനംവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. പന്നിമടയില്‍ വൈകീട്ട് നാലിന് പാലക്കാട് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ യോഗം നടക്കും.

വനംവകുപ്പും പോലീസും നാട്ടുകാരുംചേര്‍ന്ന് ഇരുനൂറോളംവരുന്ന സന്നദ്ധസേനാംഗങ്ങള്‍ പടക്കവും ചെണ്ടയുമായി വ്യാഴാഴ്ചമുതല്‍ കാട്ടില്‍ കയറാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴപെയ്തതോടെ കൊട്ടെക്കാട് സെക്ഷന്‍ ഓഫീസില്‍ യോഗംചേര്‍ന്നതല്ലാതെ മറ്റൊന്നും നടന്നില്ല. സന്നദ്ധസേന എങ്ങനെ പ്രവര്‍ത്തിക്കണം എന്നകാര്യത്തില്‍ ആര്‍ക്കും വ്യക്തമായ അഭിപ്രായം ഇല്ലായിരുന്നു. രണ്ടാഴ്ചമുമ്പ് നാട്ടുകാരും വനംവകുപ്പുംചേര്‍ന്ന് കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കംപൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കാമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ ഒരുവട്ടംകൂടി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചതെന്ന് വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

നിലവിലുള്ള സ്ഥിതിയില്‍ കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകൂട്ടത്തെ തുരത്താനുള്ള ഫണ്ടില്ലെന്ന് വനംവകുപ്പുദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വനംവകുപ്പ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചിട്ടില്ല. കാട്ടാനയെ തുരത്താല്‍ റവന്യുവിഭാഗം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെട്ടു.